കരുവന്നൂർ പുഴയിൽ ചാടി മരിച്ചത് ആയുർവേദഡോക്ടർ ; മൃതദേഹം കണ്ടെത്തിയത് രണ്ടര മണിക്കൂറിൻ്റെ തിരച്ചലിന് ഒടുവിൽ..

കരുവന്നൂർ പുഴയിൽ ചാടി മരിച്ചത് ആയുർവേദഡോക്ടർ ; മൃതദേഹം കണ്ടെത്തിയത് രണ്ടര മണിക്കൂറിൻ്റെ തിരച്ചലിന് ഒടുവിൽ..

ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം രണ്ടര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ചിറയ്ക്കൽ കാരോട്ട് വീട്ടിൽ വർഗ്ഗീസ് മകൾ ഗ്രേസി (28) ആണ് മരിച്ചത്. ആയുർവേദ ഡോക്ടറാണ്. തൃശ്ശൂരിൽ ഫ്ലാറ്റിലാണ് താമസം. അവിവാഹിതയാണ്. ജെസ്സി അമ്മയും ക്രിസ്റ്റോ സഹോദരനുമാണ്.വെള്ളിയാഴ്ച ഒരു മണിയോടെയാണ് ഇവർ പുഴയിൽ ചാടിയത്. നാട്ടുകാർ വിവരമറിയച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുടയിൽ നിന്നുള്ള അഗ്നിശമനാ വിഭാഗവും തൃശ്ശൂരിൽ നിന്നുള്ള സ്കൂബാ ടീമും നടത്തിയ തിരച്ചലിനൊടുവിൽ മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. തൃശ്ശൂരിൽ നിന്നും ബസ്സിൽ ചെറിയ പാലം സ്റ്റോപ്പിൽ വന്നിറങ്ങിയ ഇവർ പാലത്തിലേക്ക് നടന്ന് വരികയായിരുന്നുവെന്ന് പറയുന്നു. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു. സംസ്കാരം നാളെ ചിറയ്ക്കൽ സെൻ്റ് ആൻ്റണീസ് പള്ളിയിൽ .

Please follow and like us: