ആനന്ദപുരത്ത് മദ്യലഹരിയിൽ ജ്യേഷ്ഠൻ സഹോദരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇരിങ്ങാലക്കുട : സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ജ്യേഷ്ഠൻ അനിയനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനന്ദപുരം – കൊടകര വഴിയിൽ കൊടിയൻകുന്നിൽ കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ ( 28 ) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ആനന്ദപുരം കള്ള് ഷാപ്പിൽ വച്ചായിരുന്നു സംഭവം തർക്കത്തിനിടെ ജ്യേഷ്ഠൻ വിഷ്ണു സഹോദരനെ കുപ്പിയും വടിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു . ഗുരുതരമായി പരിക്കേറ്റ യദുകൃഷ്ണനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് ശേഷം വിഷ്ണു ഒളിവിലാണ് . ചുമട്ട് തൊഴിലാളിയായ വിഷ്ണുവും സഹോദരനും തമ്മിൽ ഇടയ്ക്കിടെ വഴക്കുകൾ ഉണ്ടാകാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. ഗൾഫിൽ ആയിരുന്ന യദുകൃഷ്ണൻ മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. പരേതനായ സുധാകരനാണ് പിതാവ്. സിന്ധുവാണ് അമ്മ . പുതുക്കാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു