ആശമാരുടെ രാപകൽ സമര യാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം; ആശ പ്രവർത്തകരുടെ ആവശ്യങ്ങൾ കേന്ദ്രത്തോട് ചോദിക്കാൻ സൗകര്യമില്ലെന്നും പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണെന്നും എസ് മൃദുലദേവി
ഇരിങ്ങാലക്കുട : ആശ പ്രവർത്തകരുടെ ആവശ്യങ്ങൾ കേന്ദ്രത്തോട് ചോദിക്കാൻ സൗകര്യമില്ലെന്നും പരിഹരിക്കേണ്ടത് സംസ്ഥാന സർക്കാർ തന്നെയാണെന്നും സാമൂഹ്യ പ്രവർത്തക എസ് മൃദുലാദേവി. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബിന്ദു നയിക്കുന്ന ആശമാരുടെ രാപകൽ സമരയാത്രയ്ക്ക് ഇരിങ്ങാലക്കുടയിൽ നടന്ന സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുമെന്ന് പറഞ്ഞ് തുടർഭരണത്തിൽ വന്ന സർക്കാരാണിത്. വോട്ട് ചോദിച്ച് വന്നപ്പോൾ കേന്ദ്രത്തോട് പോയി ചോദിക്കാൻ നമ്മൾ ആരും പറഞ്ഞിട്ടില്ല. ടോം ആൻ്റ് ജെറി കളി അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് മൃദുലാ ദേവി ആവശ്യപ്പെട്ടു. ആൽത്തറക്കൽ നടന്ന യോഗത്തിൽ സി എ അബ്ദുൽഹഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ മേരിക്കുട്ടി ജോയ്, പി കെ കിട്ടൻമാസ്റ്റർ, ഐ ഗോപിനാഥ്, അഡ്വ പി കെ നാരായണൻ, എം എം കാർത്തികേയൻ , ഡോ മാർട്ടിൻ പോൾ തുടങ്ങിയവർ പ്രസംഗിച്ചു. എം എ ബിന്ദു സ്വീകരണത്തിന് നന്ദി പറഞ്ഞു.