വിമർശനങ്ങൾക്കൊടുവിൽ തകർന്ന് കിടക്കുന്ന നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് അധികൃതർ

വിമർശനങ്ങൾക്കൊടുവിൽ തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് അധികൃതർ; ചിലവഴിക്കുന്നത് തനത് ഫണ്ടിൽ നിന്നുള്ള ഒന്നരലക്ഷം രൂപ

ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന റോഡുകളിൽ അറ്റകുറ്റപ്പണികൾക്ക് തുടക്കമിട്ട് നഗരസഭ അധികൃതർ. യാത്രക്കാർക്ക് അപകട ഭീഷണിയായി നിലകൊള്ളുന്ന നഗരസഭ പരിധിയിലെ റോഡുകളെക്കുറിച്ച് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വിമർശനങ്ങളും പരിഹാസങ്ങളും നിറഞ്ഞതിനെ തുടർന്നാണ് തനത് ഫണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപ ചിലവഴിച്ച് റോഡുകളിലെ ” കുള ” ങ്ങൾ നികത്താനുള്ള പ്രവൃത്തിക്ക് നഗരസഭ ഭരണകൂടം തുടക്കമിട്ടിരിക്കുന്നത്. ഫയർ സ്റ്റേഷൻ റോഡ്, ഫാ ഡിസ്മസ് റോഡ്, ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ , മാസ് ജംഗ്ഷൻ എന്നിവടങ്ങളിലെ കുഴികളാണ് മെറ്റലും പാറപ്പൊടിയും അടങ്ങുന്ന മിശ്രിതമിട്ട് റോളർ ഉപയോഗിച്ച് നിരപ്പാക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. ഇതിനിടയിൽ ബസ് സ്റ്റാൻഡ് – സിവിൽ സ്റ്റേഷൻ റോഡിൽ സണ്ണി സിൽക്ക്സിന് മുൻവശത്തായി കെഎസ്ടിപി യുടെ നേതൃത്വത്തിലും ചൊവ്വാഴ്ച നാല് മണിയോടെ അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്.

Please follow and like us: