ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവർഷത്തോളം പിന്നിട്ട ഷീ ലോഡ്ജ് നേരിട്ട് നടത്താൻ നഗരസഭാ യോഗത്തിൽ തീരുമാനം; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വൈകിയതിൽ യോഗത്തിൽ വിമർശനം

ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷത്തോളം പിന്നിട്ട ഷീ ലോഡ്ജ് നേരിട്ട് നടത്താൻ നഗരസഭ യോഗത്തിൽ തീരുമാനം; മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ വൈകിയതിൽ യോഗത്തിൽ വിമർശനം

ഇരിങ്ങാലക്കുട : ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വർഷത്തോളം പിന്നിട്ട ഷീ ലോഡ്ജ് നഗരസഭ നേരിട്ട് നടത്താൻ തീരുമാനം. നഗരസഭ നിശ്ചയിച്ച വ്യവസ്ഥകൾ പ്രകാരം ആരും എറ്റെടുത്ത് നടത്താൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് നേരിട്ട് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഷീ ലോഡ്ജിൻ്റെ നടത്തിപ്പ് കുടുംബശ്രീയെ എല്പിക്കണമെന്ന് ചർച്ചയിൽ എൽഡിഎഫ് അംഗങ്ങളായ അഡ്വ കെ ആർ വിജയ , അൽഫോൺസാ തോമസ്,എന്നിവർ ആവശ്യപ്പെട്ടു. നഗരസഭ ഏറ്റെടുത്ത് നടത്തണമെന്നും വേണ്ടി വന്നാൽ കുടുംബശ്രീയുടെ സഹായം തേടാവുന്നതാണെന്നും ബിജെപി അംഗം സന്തോഷ് ബോബൻ പറഞ്ഞു.

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭയിൽ വൈകിയെന്നും തോടുകൾ വ്യത്തിയാക്കിയിട്ടില്ലെന്നും റോഡുകൾ പലതും തകർന്ന് കിടക്കുകയാണെന്നും യോഗത്തിൽ വിമർശനം ഉയർന്നു. തോടുകൾ വ്യത്തിയാകാനുള്ള നടപടികൾ ആയിട്ടുണ്ടെന്നു ഓരോ വാർഡിലും തൊഴിലുറപ്പ് പദ്ധതി പ്രകാരം 150 പണികൾ നടത്താവുന്നതാണെന്നും ചെയർപേഴ്സൺ മറുപടി നൽകി.

ബൈപ്പാസ് റോഡ് – പൂതംക്കുളം ജംഗ്ഷനിൽ നിന്നും ബ്രദർ മിഷൻ റോഡിലേക്ക് കണക്ടിംഗ് റോഡ് നിർമ്മിക്കുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച അജണ്ട ചർച്ചകൾക്ക് ശേഷം മാറ്റി വച്ചു. റോഡ് വികസനം വേണ്ടതാണെങ്കിലും ഭൂമി ഏറ്റെടുക്കൽ നഗരസഭയ്ക്ക് കനത്ത ബാധ്യതയായി മാറുമെന്ന് എൽഡി എഫ് അംഗം അഡ്വ ജിഷ ജോബി ചർച്ചയിൽ ചൂണ്ടിക്കാട്ടി. ഫെയർ വാല്യു നിരക്കിൽ എറ്റെടുക്കാൻ കഴിയുമെന്നും റവന്യു വകുപ്പുമായി വിഷയം സംസാരിച്ചിട്ടുള്ളതാണെന്നും മുൻ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാറും ഗതാഗത കുരുക്ക് പരിഹരിക്കാൻ റോഡ് അനിവാര്യമാണെന്ന് ഭരണകക്ഷി കൗൺസിലർ പി ടി ജോർജ്ജും പറഞ്ഞു. അഭിപ്രായ ഭിന്നതകൾ തുടർന്ന സാഹചര്യത്തിൽ അജണ്ട മാറ്റി വച്ചു. നഗരസഭ പരിധിയിലുള്ള പുത്തൻതോട് പാലത്തിലും കോന്തിപുലം പാലത്തിലും ബിഒടി വ്യവസ്ഥയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

Please follow and like us: