കരൂപ്പടന്ന സ്വദേശിനിയും ഗർഭിണിയുമായ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ .
ഇരിങ്ങാലക്കുട : കരൂപ്പടന്ന കാരുമാത്ര പതിയാശ്ശേരി കടലായി സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ റഷീദിൻ്റെ മകളായ ഫസീല ( 23 വയസ്സ്) ഭർത്താവിന്റെ നെടുങ്കാണത്തുകുന്നിലുള്ള വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് നെടുങ്ങാണത്തത്ത്കുന്ന് വലിയകത്ത് വീട്ടിൽ നൗഫൽ (30) , നൗഫലിൻ്റെ മാതാവ് റംല ( 58) എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഗർഭിണിയായ ഫസീലയെ ഭർത്താവ് വയറ്റിൽ ചവിട്ടയതിലും ഭർത്താവിന്റെ മാതാവ് ദേഹോപദ്രവം ഏൽപിച്ചതിലും ഫസീലക്കുണ്ടായ മാനസികവിഷമത്താലാണ് തൻ്റെ മകൾ കെട്ടി തൂങ്ങി മരിച്ചതെന്ന് ഫസീലയുടെ പിതാവ് റഷീദ് പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം.തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി സുരേഷ്.കെ.ജി, ഇരിങ്ങാലക്കുട ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ മാരായ ദിനേഷ് കുമാർ.പി.ആർ, സുമൽ, പ്രസാദ്, സൗമ്യ.ഇ.യു, ജി.എ.എസ്.ഐ മാരായ ഗോപകുമാർ, സീമ.എം.എസ്, ജി.എസ്.സി.പി.ഒ മാരായ ജീവൻ, ഉമേഷ്, ശരത്ത്.എൻ.സി, സി.പി.ഒ. മാരായ ഷാബു.എം.എം, അഖിൽ.എം.ആർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.