നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമെന്നും നഗരസഭ ഭരണനേതൃത്വം

ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമാണെന്നും നഗരസഭ ഭരണനേതൃത്വം

ഇരിങ്ങാലക്കുട : നഗരസഭ പരിധിയിലെ റോഡുകളുടെ വികസനം അട്ടിമറിച്ചത് പ്രതിപക്ഷമെന്നും ഇപ്പോൾ നടക്കുന്നത് സമരാഭാസങ്ങൾ മാത്രമാണെന്നും നഗരസഭ ഭരണനേതൃത്വം. തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തികളെ തുടർന്ന് എർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങൾ നഗരസഭ റോഡുകളുടെ തകർച്ചയ്ക്ക് കാരണമായ സാഹചര്യത്തിൽ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി പ്രധാന റോഡുകളായ സണ്ണി സിൽക്ക്സ് റോഡ്, ഫയർ സ്റ്റേഷൻ റോഡ്, ഫാ ഡിസ്മാസ് റോഡ്, ക്രൈസ്റ്റ് ജംഗ്ഷൻ, ബൈപ്പാസ് റോഡ്, മാർക്കറ്റ് വൺവേ റോഡ് എന്നിവ നഗരസഭയുടെ തനത് ഫണ്ടിൽ നിന്നുമുള്ള തുക ചിലവഴിച്ച് പുനരുദ്ധാരണം നടത്താൻ കഴിഞ്ഞ വർഷം സെപ്റ്റബർ, നവംബർ മാസങ്ങളിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നതാണ്. ടെണ്ടർ നടപടികളുമായി മുന്നോട്ട് പോയ ഘട്ടത്തിൽ ഇവ ഒഴിവാക്കിയാൽ മാത്രമേ വാർഷിക പദ്ധതി ദേഭഗതി അംഗീകരിക്കുകയുള്ളൂവെന്ന നിലപാടാണ് കൗൺസിലിൽ എൽഡിഎഫ്, ബിജെപി അംഗങ്ങൾ സ്വീകരിച്ചത്. റോഡുകളുടെ പുനർനിർമ്മാണ പ്രവ്യത്തികൾ നീണ്ട് പോയത് ഇത് കൊണ്ടാണെന്നും റോഡുകളുടെ ദുരവസ്ഥ പരിഹരിക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും കെഎസ്ടിപി യും പൊതുമരാമത്ത് വകുപ്പും തയ്യാറായില്ലെന്നും നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പത്രസമ്മേളനത്തിൽ പറഞ്ഞു. വസ്തുതകൾ മറച്ച് വച്ചു കൊണ്ടാണ് എൽഡിഎഫും ബിജെപി യും മാറി മാറി സമരം നടത്തുന്നതെന്നും സത്യാവസ്ഥ ജനങ്ങൾ തിരിച്ചറിയണമെന്നും ചെയർപേഴ്സൺ പറഞ്ഞു. വൈസ്- ചെയർമാൻ ബൈജു കുറ്റിക്കാടൻ , ഭരണകക്ഷി കൗൺസിലർമാർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: