കാട്ടൂർ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തിൽ തീപ്പിടുത്തം. ; വലിയമ്പലത്തിൻ്റെ മേൽക്കൂര കത്തിനശിച്ചു.
ഇരിങ്ങാലക്കുട : കാട്ടൂർ പൊഞ്ഞനം പൈങ്കിണിക്കാവ് ക്ഷേത്രത്തിൽ തീപ്പിടുത്തം .കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ നടന്ന തീപ്പിടുത്തത്തിൽ വർഷങ്ങളുടെ പഴക്കമുള്ള വലിയമ്പലത്തിൻ്റെ മേൽക്കൂര കത്തി നശിച്ചു. തരണനെല്ലൂർ തെക്കിനിയേടത്ത് മനയുടെ ഉടമസ്ഥതയിലാണ് ക്ഷേത്രം പ്രവർത്തിക്കുന്നത്. വൈകീട്ടുള്ള പൂജകൾ കഴിഞ്ഞ് നട അടച്ച് അടുത്ത് തന്നെയുള്ള വീട്ടിലേക്ക് മനയുടെ ചുമതലയുള്ള പത്മനാഭൻ നമ്പൂതിരി മടങ്ങിയ ശേഷമായിരുന്നു സംഭവം. വിവരമറിയച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ ഇരിങ്ങാലക്കുട ഫയർ ഫോഴ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഒരു മണിക്കൂറിനുള്ളിൽ തീയണച്ചതായി പത്മനാഭൻ നമ്പൂതിരി ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. ഇവിടെയുണ്ടായിരുന്ന ജനറേറ്ററും ആംപ്ലിഫയറും കത്തി നശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്ന് സൂചന. തേക്കും വീട്ടിയും ഉൾപ്പെടെയുള്ള മരങ്ങൾ കൊണ്ടുള്ള പ്രാചീനമായ നിർമ്മിതിയാണെന്നും നഷ്ടം വിലയിരുത്താൻ കഴിയില്ലെന്നും ക്ഷേത്രം അധികൃതർ സൂചിപ്പിച്ചു.