വിസ വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശികളിൽ നിന്നും പണം തട്ടിയ കേസ്സിൽ കല്ലൂർ സ്വദേശി അറസ്റ്റിൽ
ഇരിങ്ങാലക്കുട : അബുദാബിയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടി.
രണ്ടായിരത്തി ഇരുപത്തിരണ്ട് നവംബർ മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് ജനുവരി വരെ ആറ് ലക്ഷം രൂപ ഇയാൾ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയിട്ടുണ്ട്.
ഇരിങ്ങാലക്കുട സ്വദേശി അതുൽ കൃഷ്ണക്കും സഹോദരി ഭർത്താവിനും ആണ് ഇയാൾ കപ്പലിൽ ജോലി വാഗ്ദാനം നൽകിയിരുന്നത്.
പുതുക്കാട് ചെങ്ങാലൂർ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
എസ്.ഐ. സി.എം.ക്ലീറ്റസ്, പ്രബേഷൻ എസ്.ഐ. സി.പി.ജിജേഷ്, സീനയർ സി.പി.ഒ.മാരായ ഇ.എസ്.ജീവൻ, എം.ഷംനാദ്, സി.പി.ഒ മാരായ
കെ.എസ് ഉമേഷ്, എം.എം.ഷാബു എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്