പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പിണറായി സർക്കാരിൻ്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അധ്യാപക- സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്ക്; പണിമുടക്കിനെ തുടർന്ന് മുകുന്ദപുരം താലൂക്ക് ഓഫീസിൻ്റെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു.
ഇരിങ്ങാലക്കുട : പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന പിണറായി സർക്കാറിൻ്റെ വാഗ്ദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷ അദ്ധ്യാപക സർവ്വീസ് സംഘടനകളുടെ നേതൃത്വത്തിൽ പണിമുടക്കി.ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമബത്ത അനുവദിക്കുക, കേന്ദ്ര സർക്കാരിൻ്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു പണിമുടക്ക്. മുകുന്ദപുരം താലൂക്ക് ഓഫീസിൽ 190 ജീവനക്കാരിൽ 159 പേരും പണിമുടക്കിൽ പങ്കെടുത്തതോടെ ഓഫീസ് പ്രവർത്തനങ്ങൾ ഭാഗികമായി സ്തംഭിച്ചു.പണിമുടക്കിയ ജീവനക്കാർ ഇരിങ്ങാലക്കുട സിവിൽസ്റ്റേഷന് മുന്നിൽ പ്രകടനവും പൊതുയോഗവും നടത്തി. കേരള ഗസററ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ താലൂക്ക് സെക്രട്ടറി ഡോ. എം ജി സജേഷ് അധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എ എം നൗഷാദ്
ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി സി.വി. സ്വപ്ന,
ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗം പ്രസീത ജി, എസ് ഭാനുശാലിനി, പി കെ ഉണ്ണികൃഷ്ണൻ,പി ബി മനോജ്‌കുമാർ എന്നിവർ പ്രസംഗിച്ചു. പ്രകടനത്തിന് കണ്ണൻ.ജി, സി.വി.സവിത, ഇ.എ ആശ, എം.ആർ. രാജിമോൾ, ഡോ.കിരൺമേനോൻ എന്നിവർ നേതൃത്വം നൽകി
എം കെ ഉണ്ണി സ്വാഗതവും ഇ ജി റാണി നന്ദിയും പറഞ്ഞു.