<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Exclusive News &#8211; First Edition News</title>
	<atom:link href="https://www.firsteditionnews.in/category/exclusive-news/feed/" rel="self" type="application/rss+xml" />
	<link>https://www.firsteditionnews.in</link>
	<description></description>
	<lastBuildDate>Thu, 23 Jul 2026 04:14:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=7.0.2</generator>
	<item>
		<title>കെഎസ്ടിപി റോഡ് നിർമ്മാണം; ഗതാഗതക്കുരുക്കിൽ കുടുങ്ങിയ യുവാവിന് പി എസ് സി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി</title>
		<link>https://www.firsteditionnews.in/2026/07/23/%e0%b4%95%e0%b5%86%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%bf%e0%b5%bc%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Thu, 23 Jul 2026 04:14:17 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[Featured News]]></category>
		<category><![CDATA[Flash news]]></category>
		<category><![CDATA[hayatnotlari.com_may]]></category>
		<category><![CDATA[MORE]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20430</guid>

					<description><![CDATA[കെഎസ്ടിപി യുടെ റോഡ് നിർമ്മാണം; ഗതാഗതക്കുരുക്കിൽ കുടുങ്ങിയ എടക്കുളം സ്വദേശിയായ യുവാവിന് പി എസ് സി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന തൃശ്ശൂർ &#8211; കൊടുങ്ങല്ലൂർ റോഡ് നവീകരണ പ്രവൃത്തിക്ക് ഇരയായി പി എസ് സി പരീക്ഷ എഴുതാൻ പുറപ്പെട്ട യുവാവും. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. റോഡ് നിർമ്മാണം നടക്കുന്ന പാലയ്ക്കൽ &#8211; കണിമംഗലത്തെ ഗതാഗതക്കുരുക്കിൽ രാവിലെ 6.30 മുതൽ]]></description>
										<content:encoded><![CDATA[<p>കെഎസ്ടിപി യുടെ റോഡ് നിർമ്മാണം; ഗതാഗതക്കുരുക്കിൽ കുടുങ്ങിയ എടക്കുളം സ്വദേശിയായ യുവാവിന് പി എസ് സി പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമായി</p>
<p>ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന തൃശ്ശൂർ &#8211; കൊടുങ്ങല്ലൂർ റോഡ് നവീകരണ പ്രവൃത്തിക്ക് ഇരയായി പി എസ് സി പരീക്ഷ എഴുതാൻ പുറപ്പെട്ട യുവാവും. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. റോഡ് നിർമ്മാണം നടക്കുന്ന പാലയ്ക്കൽ &#8211; കണിമംഗലത്തെ ഗതാഗതക്കുരുക്കിൽ രാവിലെ 6.30 മുതൽ 7.05 വരെ കുടുങ്ങിയ ഇരിങ്ങാലക്കുട എടക്കുളം സ്വദേശിയും റിട്ട തഹസിൽദാർ ഐ ജെ മധുസൂദനൻ്റെ മകനുമായ ബാലഭാസ്കറിന് (27 വയസ്സ്) തൃശ്ശൂർ മോഡൽ ബോയ്‌സ് സ്‌കൂളിൽ രാവിലെ നടന്ന ഇറിഗേഷൻ വകുപ്പിലേക്കുള്ള അസി എഞ്ചിനീയർ തസ്തികയിലേക്കുള്ള പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാവുകയായിരുന്നു. എഴ് മണിക്കായിരുന്നു പരീക്ഷ നടക്കുന്ന ബോയ്‌സ് സ്‌കൂളിൽ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. ഇതേ സമയം ഗതാഗതം നിയന്ത്രിക്കാൻ കെഎസ്ടിപി , പോലീസ് , കരാറുകാരൻ്റെ ജീവനക്കാർ ആരും ഉണ്ടായിരുന്നില്ലെന്ന് തൃശ്ശൂർ റൂറൽ പോലീസ് ഉൾപ്പെടെയുള്ളവർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗതാഗത കുരുക്ക് ഉടലെടുത്തതിനെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ തന്നെ ഗതാഗതം നിയന്ത്രണം എറ്റെടുക്കുകയായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ ശേഷം ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന ബാലഭാസ്കർ പരീക്ഷ എഴുതാൻ മാത്രമായിട്ടാണ് അവധി എടുത്ത് കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയത്. പരീക്ഷ എഴുതാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ബാലഭാസ്കർ പി എസ് സിക്കും അപേക്ഷ നൽകിയിട്ടുണ്ട്.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം; പരിശോധനയുമായി റവന്യൂ അധികൃതർ</title>
		<link>https://www.firsteditionnews.in/2026/07/14/%e0%b4%aa%e0%b5%8a%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3-2/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Tue, 14 Jul 2026 10:40:07 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[Featured News]]></category>
		<category><![CDATA[Irinjalakuda]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[MORE]]></category>
		<category><![CDATA[NEWS]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20357</guid>

					<description><![CDATA[പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം; പരിശോധനയുമായി റവന്യൂ അധികൃതർ ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി വീ വൺ നഗറിനോട് ചേർന്നുള്ള കള്ള് ഷാപ്പിൽ റവന്യൂ അധികൃതരുടെ പരിശോധന. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര മാസമായി സമരം നടത്തുന്ന ജനകീയ സമിതി തഹസിൽദാർക്ക് നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർ ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഷാപ്പിൻ്റെ ലൈസൻസി, ജീവനക്കാർ]]></description>
										<content:encoded><![CDATA[<p>പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം; പരിശോധനയുമായി റവന്യൂ അധികൃതർ</p>
<p>ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി വീ വൺ നഗറിനോട് ചേർന്നുള്ള കള്ള് ഷാപ്പിൽ റവന്യൂ അധികൃതരുടെ പരിശോധന. ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടര മാസമായി സമരം നടത്തുന്ന ജനകീയ സമിതി തഹസിൽദാർക്ക് നൽകിയ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസർ ജയശ്രീയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഷാപ്പിൻ്റെ ലൈസൻസി, ജീവനക്കാർ , അടുത്തുള്ള വീട്ടുകാർ എന്നിവരിൽ നിന്നും വില്ലേജ് അധികൃതർ വിവരങ്ങൾ തേടി. സിവിൽ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന ഷാപ്പ് സൈര്യ ജീവിതത്തിന് തടസ്സമാണെന്ന് അടുത്തുള്ള വീട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. പരിശോധന റിപ്പോർട്ട് തഹസിൽദാർക്ക് സമർപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. പരാതിയിൽ പറയുന്ന ക്ഷേത്രങ്ങൾ, കാവുകൾ എന്നിവയുമായി അബ്കാരി ആക്ടിൽ പറയുന്ന ദൂരപരിധി പാലിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയതായിട്ടാണ് സൂചന. സമീപത്ത് പട്ടികജാതി കുടുംബങ്ങൾ ഉണ്ടെങ്കിലും സർക്കാർ നോട്ടിഫൈ ചെയ്തിട്ടുള്ള ഉന്നതികൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നതെന്നും സൂചനയുണ്ട്</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ചെമ്മണ്ടയിൽ അപകടാവസ്ഥയിലായ കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് കാറളം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധം</title>
		<link>https://www.firsteditionnews.in/2026/07/10/%e0%b4%9a%e0%b5%86%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%af%e0%b4%bf/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Fri, 10 Jul 2026 02:43:03 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[Featured News]]></category>
		<category><![CDATA[Flash news]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[MORE]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20329</guid>

					<description><![CDATA[കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധസമരം; ജില്ലാ ഭരണകൂടത്തെ സാഹചര്യം ധരിപ്പിക്കുമെന്ന ഉറപ്പ് നൽകി റവന്യൂ അധികൃതർ ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് ഉന്നതിയിൽ അപകടാവസ്ഥയിലായ കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധ സമരം.എട്ട് വർഷത്തോളമായി ഉപയോഗശൂന്യമായി തുടരുന്ന കിണറിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>കാറളം പഞ്ചായത്ത് ചെമ്മണ്ടയിൽ അപകട ഭീഷണി ഉയർത്തുന്ന കിണർ മൂടാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിയുടെ പ്രതിഷേധസമരം; ജില്ലാ ഭരണകൂടത്തെ സാഹചര്യം ധരിപ്പിക്കുമെന്ന ഉറപ്പ് നൽകി റവന്യൂ അധികൃതർ</p>
<p>ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നാല് സെൻ്റ് ഉന്നതിയിൽ അപകടാവസ്ഥയിലായ കിണർ മൂടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ പ്രതിഷേധ സമരം.എട്ട് വർഷത്തോളമായി ഉപയോഗശൂന്യമായി തുടരുന്ന കിണറിനോട് ചേർന്ന് ഗർത്തം രൂപപ്പെട്ടത് അടുത്തുള്ള കുടുംബങ്ങളെ ആശങ്കയിലാക്കിയിരുന്നു. അപകട ഭീഷണിയെ തുടർന്ന് ഒരു കുടുംബം താമസം മാറ്റുകയും ചെയ്തു. ഉപയോഗശൂന്യമായ കിണർ മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്ന ആവശ്യം നാളുകളായി മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗങ്ങളിൽ അടക്കം ഉയരാറുണ്ടെങ്കിലും കിണർ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കണമെന്ന നിർദ്ദേശമാണ് ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ചത്. എന്നാൽ ഇടിഞ്ഞ അവസ്ഥയിലുള്ള കിണർ അടിയന്തരമായി മൂടി അപകടാവസ്ഥ ഒഴിവാക്കണമെന്ന് വ്യാഴാഴ്ച ചേർന്ന അടിയന്തരഭരണസമിതി യോഗം തീരുമാനിക്കുകയായിരുന്നു. തുടർന്ന് ആവശ്യം നേടിയെടുക്കുന്നത് വരെ സമരം പ്രഖ്യാപിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മുഴുവൻ ഭരണസമിതി അംഗങ്ങളും കിണർ സ്ഥിതി ചെയ്യുന്ന ഉന്നതിയിൽ എത്തുകയായിരുന്നു. മുകുന്ദപുരം തഹസിൽദാറുടെ നിർദ്ദേശമനുസരിച്ച് സ്ഥലത്ത് എത്തിയ ഡെപ്യൂട്ടി തഹസിൽദാർ കെ ബിന്ദു, വില്ലേജ് ഓഫീസർ വൃന്ദാദേവി എന്നിവർ നൽകിയ ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിച്ചത്. പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര പ്രമേയം ജില്ലാ ഭരണകൂടത്തിന് ഉടൻ തന്നെ അയച്ച് നൽകുമെന്നും സ്ഥലത്തെ അപകട സാഹചര്യം തഹസിൽദാരെ ധരിപ്പിക്കുമെന്നും സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥ സംഘം അറിയിച്ചു. ഇതേ തുടർന്നാണ് സമരക്കാർ പിരിഞ്ഞ് പോയത്. വിവരമറിഞ്ഞ് കാട്ടൂർ പോലീസും സ്ഥലത്ത് എത്തിയിരുന്നു.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>തെരുവു നായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ സ്ഥലം നേടി ഇരിങ്ങാലക്കുട നഗരസഭ</title>
		<link>https://www.firsteditionnews.in/2026/07/10/%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81-%e0%b4%a8%e0%b4%be%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3-%e0%b4%b7%e0%b5%86%e0%b5%bd%e0%b4%9f%e0%b5%8d/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Fri, 10 Jul 2026 02:40:51 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[Featured News]]></category>
		<category><![CDATA[Flash news]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[MORE]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20326</guid>

					<description><![CDATA[തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ; പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മൂർക്കനാട് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് സമരസമിതിക്ക് വിശദീകരണവും നൽകി നഗരസഭ അധികൃതർ ഇരിങ്ങാലക്കുട : തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാനായി അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ. അനുയോജ്യമായ 25 സെൻ്റ് കരഭൂമി അഞ്ച് വർഷത്തേക്ക് പ്രതിമാസ വാടകയ്ക്ക് വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നഗരസഭ]]></description>
										<content:encoded><![CDATA[<p>തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ; പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് മൂർക്കനാട് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള തീരുമാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് സമരസമിതിക്ക് വിശദീകരണവും നൽകി നഗരസഭ അധികൃതർ</p>
<p>ഇരിങ്ങാലക്കുട : തെരുവുനായ സംരക്ഷണ ഷെൽട്ടർ നിർമ്മിക്കാനായി അനുയോജ്യമായ സ്ഥലം തേടി ഇരിങ്ങാലക്കുട നഗരസഭ. അനുയോജ്യമായ 25 സെൻ്റ് കരഭൂമി അഞ്ച് വർഷത്തേക്ക് പ്രതിമാസ വാടകയ്ക്ക് വിട്ടുനൽകാൻ അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം നഗരസഭ നൽകിക്കഴിഞ്ഞു. നഗരസഭയുടെ മൂർക്കനാട് ഒന്നാം വാർഡിൽ വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടറിനായി 40 സെൻ്റ് സ്ഥലം പതിനായിരം രൂപ വാടകയ്ക്ക് കണ്ടെത്തിയിട്ടുള്ളതായി നേരത്തെ കൗൺസിൽ യോഗത്തിൽ അറിയിച്ചിരുന്നു. എന്നാൽ നടപടിക്രമങ്ങൾ പാലിക്കാതെ വാർഡ് കൗൺസിലർ കൂടിയായ വൈസ് ചെയർപേഴ്സൻ്റെ അടുത്ത ബന്ധുവിൻ്റെ വെള്ളക്കെട്ട് ഭീഷണിയുള്ള സ്ഥലം തിരഞ്ഞെടുത്തതിൽ വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്ന് നടപടികൾ നിയമവിധേയമാക്കാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് താൽപ്പര്യപത്രം ക്ഷണിച്ചിരിക്കുന്നതെന്നാണ് സൂചന. വെള്ളക്കെട്ട് ഭീഷണിയും പാരിസ്ഥിതിക വിഷയങ്ങളും ചൂണ്ടിക്കാട്ടി സമര രംഗത്തുള്ള ഒന്നാം വാർഡിലെ കൂട്ടായ്മ സെക്രട്ടറിക്കും ഇത് സംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ എതിർപ്പും ആശങ്കയും കണക്കിലെടുത്ത് വള്ളിക്കാഞ്ഞിരത്ത് ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള കൗൺസിൽ തീരുമാനത്തിൽ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>കെഎസ്ആർടിസി സെൻ്ററുകളിലെ താത്കാലികനിയമനങ്ങൾ മരവിപ്പിച്ചു; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നുള്ള നാല് പ്രിയദർശിനി സർവീസുകൾ മുടങ്ങി</title>
		<link>https://www.firsteditionnews.in/2026/07/08/%e0%b4%95%e0%b5%86%e0%b4%8e%e0%b4%b8%e0%b5%8d%e0%b4%86%e0%b5%bc%e0%b4%9f%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%b8%e0%b5%86%e0%b5%bb%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Wed, 08 Jul 2026 03:50:10 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[Featured News]]></category>
		<category><![CDATA[Flash news]]></category>
		<category><![CDATA[Irinjalakuda]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[MORE]]></category>
		<category><![CDATA[NEWS]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20318</guid>

					<description><![CDATA[കെഎസ്ആർസി സെൻ്ററുകളിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചു; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും അധികമായി ആരംഭിച്ച നാല് പ്രിയദർശിനി സർവീസുകൾ മുടങ്ങി ഇരിങ്ങാലക്കുട : ഡ്രൈവർ &#8211; കണ്ടക്ടർ തസ്‌തികയിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചത് തിരിച്ചടിയായത് കെഎസ്ആർടിസി യുടെ പ്രിയദർശിനി സർവീസുകൾക്ക്. ജീവനക്കാരുടെ കുറവുള്ള കെഎസ്ആർടിസി ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെൻ്ററുകളിലുമാണ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും താത്കാലിക ജീവനക്കാരെ കഴിഞ്ഞ ആഴ്ച നിയമിച്ചത്. ഇത് അനുസരിച്ച് മാളയിലും ഇരിങ്ങാലക്കുടയിലും 8]]></description>
										<content:encoded><![CDATA[<p>കെഎസ്ആർസി സെൻ്ററുകളിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചു; ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൽ നിന്നും അധികമായി ആരംഭിച്ച നാല് പ്രിയദർശിനി സർവീസുകൾ മുടങ്ങി</p>
<p>ഇരിങ്ങാലക്കുട : ഡ്രൈവർ &#8211; കണ്ടക്ടർ തസ്‌തികയിൽ നടത്തിയ താത്കാലിക നിയമനങ്ങൾ മരവിപ്പിച്ചത് തിരിച്ചടിയായത് കെഎസ്ആർടിസി യുടെ പ്രിയദർശിനി സർവീസുകൾക്ക്. ജീവനക്കാരുടെ കുറവുള്ള കെഎസ്ആർടിസി ഡിപ്പോകളിലും ഓപ്പറേറ്റിംഗ് സെൻ്ററുകളിലുമാണ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നിന്നും താത്കാലിക ജീവനക്കാരെ കഴിഞ്ഞ ആഴ്ച നിയമിച്ചത്. ഇത് അനുസരിച്ച് മാളയിലും ഇരിങ്ങാലക്കുടയിലും 8 പേർ വീതവും ചാലക്കുടിയിൽ 12 ഉം ഗുരുവായൂരിൽ 10 പേരുമാണ് കൂടുതലായി ജോലിക്കെത്തിയത്. വണ്ടികൾ ഉണ്ടെങ്കിലും ജീവനക്കാരുടെ കുറവ് നേരിട്ടിരുന്ന സെൻ്ററുകൾക്ക് നടപടി ആശ്വാസവുമായി. ഇരിങ്ങാലക്കുട സെൻ്ററിൽ കൂടുതൽ ജീവനക്കാരെ വച്ച് സ്ത്രീകൾക്ക് യാത്ര സൗജന്യം നൽകുന്ന എട്ട് സർവീസുകൾ വരെ നിരത്തിൽ ഇറക്കാൻ കഴിയുകയും ചെയ്തു. എന്നാൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി നേരത്തെ തയ്യാറാക്കിയിട്ടുള്ള ലിസ്റ്റിൽ ന്യൂനതകൾ ഉണ്ടെന്നും ഇവ പരിഹരിച്ച് മാത്രം താത്കാലിക നിയമനങ്ങൾ നടത്തിയാൽ മതിയെന്നും കെഎസ്ആർസി മാനേജ്മെൻ്റിൽ നിന്നും വാക്കാൽ നിർദ്ദേശം വന്നതോടെ അധികമായി ആരംഭിച്ച നാല് സർവീസുകളാണെയാണ് ബാധിച്ചിരിക്കുന്നത്. എറണാകുളം , ഗുരുവായൂർ , ഗ്രാമവണ്ടി, മെഡിക്കൽ കോളേജ് എന്നീ പ്രിയദർശിനി സർവീസുകളാണ് ഇപ്പോൾ ഇരിങ്ങാലക്കുട സെൻ്ററിൽ നിന്നും നടത്തുന്നത്. കൂടുതൽ ജീവനക്കാരെ ലഭിച്ചതോടെ അധികമായി ആരംഭിച്ച എറണാകുളം , ഗുരുവായൂർ , ആലുവ, ചോറ്റാനിക്കര പ്രിയദർശിനി സർവീസുകൾ മുടങ്ങിക്കഴിഞ്ഞു. താത്കാലിക ജീവനക്കാരിൽ നിന്നും ഡെപ്പോസിറ്റായി പതിനായിരം രൂപ വച്ച് കെഎസ്ആർടിസി കൈപ്പറ്റുകയും ചെയ്തിരുന്നു. രണ്ട് ദിവസം മാത്രമാണ് ഇവർക്ക് ജോലി ചെയ്യാൻ സാധിച്ചത്. എന്നാൽ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും ഭരണപരമായ പ്രശ്നം മാത്രമാണെന്നും ഇവ പരിഹരിച്ച് ജീവനക്കാരെ തിരിച്ചെടുക്കുമെന്നും കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കുന്നുണ്ട്</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>പൊറത്തിശ്ശേരിയിലെ കള്ള് ഷാപ്പ് വിരുദ്ധ സമരം രണ്ടര മാസം പിന്നിട്ടു</title>
		<link>https://www.firsteditionnews.in/2026/07/08/%e0%b4%aa%e0%b5%8a%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b5%8d/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Wed, 08 Jul 2026 03:47:02 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[Featured News]]></category>
		<category><![CDATA[Flash news]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[MORE]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20315</guid>

					<description><![CDATA[പൊറത്തിശ്ശേരിയിൽ കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം രണ്ടര മാസം പിന്നിട്ടു ; ഷാപ്പ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചെന്ന് സമരസമിതി; നടപടി ക്രമങ്ങൾ പൂർണ്ണമായും പാലിച്ചെന്ന് വിശദീകരിച്ച് എക്സൈസ് അധികൃതർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 35 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന സമരം രണ്ടര മാസം പിന്നിട്ടു. വീവൺ നഗർ സ്റ്റോപ്പിന്]]></description>
										<content:encoded><![CDATA[<p>പൊറത്തിശ്ശേരിയിൽ കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സമരം രണ്ടര മാസം പിന്നിട്ടു ; ഷാപ്പ് പ്രവർത്തിക്കുന്നത് ചട്ടങ്ങൾ ലംഘിച്ചെന്ന് സമരസമിതി; നടപടി ക്രമങ്ങൾ പൂർണ്ണമായും പാലിച്ചെന്ന് വിശദീകരിച്ച് എക്സൈസ് അധികൃതർ</p>
<p>ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ വാർഡ് 35 ൽ പൊറത്തിശ്ശേരിയിൽ പ്രവർത്തിക്കുന്ന കള്ള് ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതി നടത്തുന്ന സമരം രണ്ടര മാസം പിന്നിട്ടു. വീവൺ നഗർ സ്റ്റോപ്പിന് അടുത്തായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ ഈ വർഷം ഏപ്രിൽ 11 മുതലാണ് കള്ള് ഷാപ്പ് പ്രവർത്തനം ആരംഭിച്ചത്. ചേലൂർ പനോക്കിൽ വീട്ടിൽ സുബീഷിൻ്റെ ലൈസൻസിയിൽ നേരത്തെ അടുത്ത് തന്നെയുള്ള കാലപ്പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഷാപ്പാണ് ഏപ്രിൽ മുതൽ ഇവിടെ ആരംഭിച്ചത്. എന്നാൽ ജനവാസമേഖലയിൽ പ്രവർത്തിക്കുന്ന ഷാപ്പ് കേരള അബ്കാരി ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ഷാപ്പിൻ്റെ 400 മീറ്റർ പരിധിയിൽ ക്ഷേത്രങ്ങളും ഉന്നതികളും വരുന്നുണ്ടെന്നും ഷാപ്പ് ജനവാസ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ജനകീയസമര സമിതി ഉപവാസം ഉൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിച്ചിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിനും ആർഡിഒ വിനും എക്സൈസ് വകുപ്പിനും നഗരസഭയ്ക്കും ഇരുനൂറോളം പേർ ഒപ്പിട്ട നിവേദനവും കൈമാറിക്കഴിഞ്ഞു. എന്നാൽ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ള ക്ഷേത്രങ്ങൾ നിത്യപൂജയില്ലാത്ത കുടുംബ ക്ഷേത്രങ്ങളാണെന്നും വാർഡിൽ പട്ടികജാതി വികസന വിഭാഗത്തിൽ നിന്നും ലഭ്യമായ വിവരം പ്രകാരം വാർഡിൽ ഉന്നതികൾ ഇല്ലെന്നും ഷാപ്പിന് പുറക് വശത്തായിട്ടാണ് വീടുകൾ സ്ഥിതി ചെയ്യുന്നതെന്നും മാലിന്യ പ്രശ്നങ്ങൾ ഇല്ലെന്നും ഇരിങ്ങാലക്കുട എക്സൈസ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ നിത്യപൂജ ഉള്ള ക്ഷേത്രങ്ങൾ വേണമെന്ന് ചട്ടം പറയുന്നില്ലെന്നും നിത്യപൂജയുള്ള ക്ഷേത്രങ്ങളെ ദൂരപരിധി പുനപരിശോധനയിൽ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്നും സമരസമിതി പ്രവർത്തകർ പറയുന്നു. പരിശോധനയിലെ അപാകങ്ങൾ തിരുത്തണമെന്നും ഷാപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ് സമരസമിതി</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ടൗൺ ബാങ്കിലെ പ്രതിസന്ധി; നടപടികൾ വിശദീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി</title>
		<link>https://www.firsteditionnews.in/2026/07/07/%e0%b4%9f%e0%b5%97%e0%b5%ba-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Tue, 07 Jul 2026 04:28:00 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[Featured News]]></category>
		<category><![CDATA[Flash news]]></category>
		<category><![CDATA[Irinjalakuda]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[MORE]]></category>
		<category><![CDATA[NEWS]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20309</guid>

					<description><![CDATA[പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിക്ക് പ്രഥമ പരിഗണനയെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; ബാങ്കിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഫൊറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞതായും കമ്മിറ്റി ഇരിങ്ങാലക്കുട : പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അഡ്മിനിസ്ട്രീവ് കമ്മിറ്റി . പ്രവർത്തനങ്ങളിലും ലോണുകൾ അനുവദിച്ചതിലും വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നത്. കിട്ടാക്കടങ്ങൾ അടപ്പിച്ച് നിക്ഷേപകർക്ക്]]></description>
										<content:encoded><![CDATA[<p>പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിക്ക് പ്രഥമ പരിഗണനയെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ; ബാങ്കിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് ഫൊറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞതായും കമ്മിറ്റി</p>
<p>ഇരിങ്ങാലക്കുട : പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടിയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് അഡ്മിനിസ്ട്രീവ് കമ്മിറ്റി . പ്രവർത്തനങ്ങളിലും ലോണുകൾ അനുവദിച്ചതിലും വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബാങ്കിൽ ആർബിഐ നിയന്ത്രണങ്ങൾ കൊണ്ട് വന്നത്. കിട്ടാക്കടങ്ങൾ അടപ്പിച്ച് നിക്ഷേപകർക്ക് നിക്ഷേപ തുകകൾ തിരിച്ച് നൽകി പഴയ രീതിയിലേക്ക് പ്രവർത്തനങ്ങൾ കൊണ്ട് വരാനാണ് ശ്രമം നടത്തുന്നത്. സമയമെടുക്കുന്ന പ്രക്രിയയാണിത്. മറ്റ് ബാങ്കുകളുമായി ലയിപ്പിക്കുക എന്നതാണ് രണ്ടാമത്തെ മാർഗ്ഗം. തമിഴ്നാട്ടിലെ ചില പ്രമുഖ ബാങ്കുകളുമായി സംസാരിച്ച് കഴിഞ്ഞിട്ടുണ്ട്. രണ്ട് വഴികളും ഒരു പോലെ തുടരനാണ് ആർബിഐ നിർദ്ദേശം തന്നിട്ടുള്ളത്. പഴയത് പോലെ സംസ്ഥാന ഗവൺമെൻ്റിൻ്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റി ആക്കി മാറ്റുക എന്നതാണ് മൂന്നാമത്തെ വഴി. ഒട്ടേറെ നടപടി ക്രമങ്ങളും ഉന്നതതല തീരുമാനങ്ങളും ഇതിന് ആവശ്യമുണ്ട്. ലിക്വിഡേറ്റ് ചെയ്യുക എന്നതാണ് അവസാനത്തെ മാർഗ്ഗമെന്ന് ബാങ്ക് കോൺഫ്രറൻസ് ഹാളിൽ നടന്ന യോഗത്തിൽ നിക്ഷേപകരോട് അഡ്മിനിസ്ട്രേറ്റർ ഗോപീകൃഷ്ണൻ പറഞ്ഞു.</p>
<p>ബാങ്കിൻ്റെ ഇത്രയും കാലത്തെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ഫോറൻസിക് ഓഡിറ്റ് ആരംഭിച്ച് കഴിഞ്ഞതായും നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അഡ്മിനിസ്ട്രേറ്റർ വെളിപ്പെടുത്തി . ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ നടപടി ഉണ്ടാകും. ചിലവുകൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായി 38 താത്കാലിക ജീവനക്കാരെ പിരിച്ച് വിട്ടിട്ടുണ്ട്. വിരമിച്ചവർക്ക് പകരം ആരെയും നിയമിച്ചിട്ടില്ല. നിക്ഷേപകരുടെ ആശങ്കകളും വികാരങ്ങളും ആർബിഐ അധികൃതരെ അറിയിക്കും. അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ കെ മോഹനൻ, ടി എം മോഹൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; സങ്കടങ്ങളുടെ കെട്ടഴിച്ചും രോഷകുലരായും നിക്ഷേപകർ</title>
		<link>https://www.firsteditionnews.in/2026/07/07/%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%9f-%e0%b4%9f%e0%b5%97%e0%b5%ba-%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3-5/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Tue, 07 Jul 2026 04:25:24 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[Featured News]]></category>
		<category><![CDATA[Flash news]]></category>
		<category><![CDATA[Irinjalakuda]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[MORE]]></category>
		<category><![CDATA[NEWS]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20306</guid>

					<description><![CDATA[ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് മുന്നിൽ സങ്കടങ്ങളുടെ കെട്ടഴിച്ചും രോഷാകുലരായും നിക്ഷേപകർ ; ജീവനക്കാരെ പിരിച്ച് വിടണമെന്നും ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരെയും കൂട്ട് നിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും നിക്ഷേപകർ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരുടെ പേരിൽ ആർബിഐ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് നിക്ഷേപകർ. രാവിലെ പത്ത് മണിയോടെ ബാങ്കിൽ എത്തിയ നിക്ഷേപകരാണ് ബാങ്ക് ജനറൽ മാനേജർക്കും അഡ്മിനിസ്ട്രേറ്റീവ്]]></description>
										<content:encoded><![CDATA[<p>ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ പ്രതിസന്ധി; ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് മുന്നിൽ സങ്കടങ്ങളുടെ കെട്ടഴിച്ചും രോഷാകുലരായും നിക്ഷേപകർ ; ജീവനക്കാരെ പിരിച്ച് വിടണമെന്നും ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരെയും കൂട്ട് നിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും നിക്ഷേപകർ</p>
<p>ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിനെ പ്രതിസന്ധിയിലാക്കിയവരുടെ പേരിൽ ആർബിഐ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് നിക്ഷേപകർ. രാവിലെ പത്ത് മണിയോടെ ബാങ്കിൽ എത്തിയ നിക്ഷേപകരാണ് ബാങ്ക് ജനറൽ മാനേജർക്കും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്കും മുന്നിൽ രോഷാകുലരായി പ്രതികരിച്ചത്. വിഷയങ്ങൾക്ക് കാരണമായ ഭരണസമിതി ചെയർമാനും അംഗങ്ങളും ഞെളിഞ്ഞ് നടക്കുകയാണ്. ഒരു വർഷമായി നിക്ഷേപകർ ക്ഷമിച്ച് കഴിയുകയാണ്. ബാങ്കിൽ വന്ന് ചോദിച്ചാൽ ആർ ബി ഐ യോട് പറയാനാണ് ജീവനക്കാർ പറയുന്നത്. ഇവരെ പിരിച്ച് വിടണം. പകുതി ശമ്പളത്തിന് ജോലി ചെയ്യാൻ ഞങ്ങൾ തയ്യാറാണ്. വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ സഹായം തേടിയപ്പോൾ എതിരായി പ്രതികരിക്കുകയാണ് ജീവനക്കാരുടെ യൂണിയൻ ചെയ്തത്. ബാങ്കിൽ വൻ തുകകൾ കുടിശ്ശിക വരുത്തിയവരുടെ പേരുകൾ പുറത്ത് വിടണം. ജനം അറിയട്ടെ. എല്ലാ ക്രമക്കേടുകൾ കാണിച്ചവരെയും കൂട്ട് നിന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരണം. നിക്ഷേപങ്ങൾ സമാഹരിക്കാൻ പിന്നാലെ നടന്ന ജീവനക്കാർ ആരും തങ്ങളുടെ കൂടെയില്ല. ചികിൽസകൾ, മക്കളുടെ വിവാഹം, പഠനം എല്ലാം പ്രതിസന്ധിയിലായി. പലരും ആത്മഹത്യയുടെ വക്കിലാണെന്ന് നിക്ഷേപകർ പറഞ്ഞു</p>
<p>നേരത്തെ ബിഷപ്പ് ഹൗസിൽ എത്തി രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ സഹായവും നിക്ഷേപകർ തേടി. സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്കായി പിരിച്ചെടുത്ത തുകകൾ ടൗൺ ബാങ്കിൽ നിക്ഷേപിച്ചത് മൂലം സേവന പ്രവർത്തനങ്ങൾക്കായി മറ്റ് ഫണ്ടുകൾ കണ്ടേത്തണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരെ നേരത്തെ തന്നെ വിഷയം ധരിപ്പിച്ചിച്ച് കഴിഞ്ഞിട്ടുണ്ടെന്നും രൂപത നേതൃത്വം മറുപടി നൽകിയതായിട്ടാണ് സൂചന. അതേ സമയം നിക്ഷേപങ്ങൾ തിരിച്ച് കിട്ടാനുള്ള ശ്രമങ്ങൾക്ക് വൈദികർ പൂർണ്ണ പിന്തുണയാണ് നൽകിയതെന്ന് നിക്ഷേപകർ ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. സ്ത്രീകൾ അടക്കം നൂറോളം നിക്ഷേപകരാണ് രാവിലെ തന്നെ ബാങ്കിൽ എത്തിയത്.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>ടൗൺ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ട് കൊണ്ടുള്ള നടപടി ചോദ്യം ചെയ്ത് മുൻ ഭരണസമിതി പ്രസിഡണ്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി</title>
		<link>https://www.firsteditionnews.in/2026/07/05/%e0%b4%9f%e0%b5%97%e0%b5%ba-%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%b0%e0%b4%bf/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Sun, 05 Jul 2026 03:18:59 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[FinTech]]></category>
		<category><![CDATA[Flash news]]></category>
		<category><![CDATA[Latest News]]></category>
		<category><![CDATA[MORE]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20284</guid>

					<description><![CDATA[ടൗൺ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടുകൊണ്ടുള്ള ആർബിഐ നടപടി ചോദ്യം ചെയ്ത് സമിതി മുൻ പ്രസിഡണ്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടു കൊണ്ടുള്ള നടപടി ചോദ്യം ചെയ്തും ഭരണ സമിതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ബാങ്ക് മുൻ ഭരണ സമിതി പ്രസിഡണ്ട് എം പി ജാക്സൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആർബിഐ , സംസ്ഥാന സർക്കാർ, കോ]]></description>
										<content:encoded><![CDATA[<p>ടൗൺ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടുകൊണ്ടുള്ള ആർബിഐ നടപടി ചോദ്യം ചെയ്ത് സമിതി മുൻ പ്രസിഡണ്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി</p>
<p>ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ച് വിട്ടു കൊണ്ടുള്ള നടപടി ചോദ്യം ചെയ്തും ഭരണ സമിതി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും ബാങ്ക് മുൻ ഭരണ സമിതി പ്രസിഡണ്ട് എം പി ജാക്സൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ആർബിഐ , സംസ്ഥാന സർക്കാർ, കോ ഓപ്പറേറ്റീവ് സൊസൈറ്റീസ് രജിസ്ട്രാർ , ടൗൺ ബാങ്ക് എം ഡി , അഡ്മിനിസ്ട്രേറ്റർ എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹർജി നൽകിയിരുന്നത്. ഭരണസമിതി പിരിച്ച് വിട്ട് കൊണ്ടുള്ള നോട്ടീസ് സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാർക്കാണ് നൽകിയതെന്നും സഹകരണ വകുപ്പ് സെക്രട്ടറിയ്ക്കാണ് നൽകേണ്ടിയിരുന്നതെന്നും നടപടി നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരൻ്റെ പ്രധാന വാദം. എന്നാൽ ബാങ്കിംഗ് റെഗുലേഷൻ ആക്ട് ബാധകമായിട്ടുള്ള സഹകരണ സംഘങ്ങളുടെ ഭരണ സമിതി പിരിച്ച് വിടുന്നതിന് മുൻകൂർ അനുമതി വേണ്ടെന്നായിരുന്നു ആർബിഐയുടെ വാദം. 2025 ഒക്ടോബർ ആറിനാണ് ഭരണ സമിതി പിരിച്ച് വിട്ടത്. എന്നാൽ 2026 ഫെബ്രുവരി 27 നാണ് ഹൈക്കോടതി മുമ്പാകെ ഹർജി നൽകിയിട്ടുളളത് . ഇടപെലുകളുമായി ആർബിഐ മുന്നോട്ട് പോയ സാഹചര്യത്തിൽ കാലവധി കഴിഞ്ഞിട്ടും ഭരണ സമിതി പിരിച്ച് വിട്ട നടപടി തുടരുന്ന പക്ഷം ആർബിഐ അധികൃതർ സംസ്ഥാന സഹകരണ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിക്കണമെന്ന് ഹർജി തള്ളി കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
		
		
			</item>
		<item>
		<title>&#8221; പ്രിയദർശിനി&#8221; ഇരിങ്ങാലക്കുടയിലും ഹിറ്റ്; യാത്രക്കാരുടെ എണ്ണത്തിൽ വർധന;തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിലും സൗജന്യ സർവീസുകൾ വേണമെന്ന് യാത്രക്കാരുടെ സമ്മർദ്ദമെന്ന് അധികൃതർ</title>
		<link>https://www.firsteditionnews.in/2026/06/30/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%a6%e0%b5%bc%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%87%e0%b4%b0%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%b2%e0%b4%95%e0%b5%8d/</link>
		
		<dc:creator><![CDATA[First Edition]]></dc:creator>
		<pubDate>Tue, 30 Jun 2026 03:17:07 +0000</pubDate>
				<category><![CDATA[Exclusive News]]></category>
		<category><![CDATA[Featured News]]></category>
		<category><![CDATA[Flash news]]></category>
		<category><![CDATA[Irinjalakuda]]></category>
		<category><![CDATA[NEWS]]></category>
		<category><![CDATA[NEWS UPDATES]]></category>
		<category><![CDATA[TOP STORIES AND VIDEOS]]></category>
		<category><![CDATA[Top Stories/ Videos]]></category>
		<guid isPermaLink="false">https://www.firsteditionnews.in/?p=20223</guid>

					<description><![CDATA[&#8221; പ്രിയദർശിനി &#8220;ഇരിങ്ങാലക്കുടയിലും ഹിറ്റ്; യാത്രക്കാരുടെ എണ്ണത്തിൽ വർധന ; തൃശ്ശൂർ &#8211; കൊടുങ്ങല്ലൂർ റൂട്ടിലും സൗജന്യ യാത്ര സർവീസുകൾക്കായി സമ്മർദ്ദമെന്ന് അധികൃതർ ഇരിങ്ങാലക്കുട : ഓരോ ദിനം കഴിയും തോറും യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുടെ കണക്കുകളുമായി കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി കെഎസ്ആർടിസി സർവീസുകൾ. സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ 21 വരെയുള്ള]]></description>
										<content:encoded><![CDATA[<p>&#8221; പ്രിയദർശിനി &#8220;ഇരിങ്ങാലക്കുടയിലും ഹിറ്റ്; യാത്രക്കാരുടെ എണ്ണത്തിൽ വർധന ; തൃശ്ശൂർ &#8211; കൊടുങ്ങല്ലൂർ റൂട്ടിലും സൗജന്യ യാത്ര സർവീസുകൾക്കായി സമ്മർദ്ദമെന്ന് അധികൃതർ</p>
<p>ഇരിങ്ങാലക്കുട : ഓരോ ദിനം കഴിയും തോറും യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വർധനയുടെ കണക്കുകളുമായി കെഎസ്ആർടിസി ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് സെൻ്ററിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി കെഎസ്ആർടിസി സർവീസുകൾ. സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതി ആരംഭിച്ച ജൂൺ 15 മുതൽ 21 വരെയുള്ള കാലയളവിൽ പ്രിയദർശിനി സർവീസ് നടത്തിയ 35 ബസ്സുകളിൽ നിന്നായി 522593 രൂപയാണ് ആകെ വരുമാനമായി ലഭിച്ചിട്ടുള്ളത്. ഇതിൽ സൗജന്യ യാത്രക്കാരിൽ നിന്നുള്ള വരുമാനം (സർക്കാർ നികത്തുന്നതോടെ ) 309550 രൂപയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഈ കാലയളവിൽ 12564 യാത്രക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ ആയിട്ടുള്ളത്. ഒരു കിലോമീറ്ററിൽ നിന്നുള്ള വരുമാനം 48 രൂപ 43 പൈസ ആയി ഉയർന്നിട്ടുണ്ട്. ഓരോ ദിവസവും കഴിയുംതോറും സൗജന്യ യാത്ര തേടുന്നവരുടെ എണ്ണവും വർധിക്കുകയാണെന്ന് അധികൃതർ സൂചിപ്പിക്കുന്നു. ഗ്രാമവണ്ടി ഉൾപ്പെടെ എട്ട് പ്രിയദർശിനി സർവീസുകൾ ഇപ്പോൾ ഇരിങ്ങാലക്കുട സെൻ്ററിൽ നിന്നും നടത്തുന്നുണ്ട്. ഡ്രൈവർ തസ്തികയിൽ കൂടുതൽ പേർ വന്നതോടെ കൂടുതൽ സർവീസുകൾ നടത്താൻ കഴിയുന്നുമുണ്ട്. കണ്ടക്ടർ ജീവനക്കാരുടെ കുറവ് മൂലം ഇടയ്ക്ക് ആലുവ, ചോറ്റാനിക്കര, എറണാകുളം സർവീസ് മുടങ്ങുമ്പോൾ പരാതികളും ഉയരുന്നുണ്ട്. ഫാസ്റ്റ് / സൂപ്പർ ഫാസ്റ്റ് വണ്ടികളെ ആശ്രയിച്ചിരുന്നവർ പ്രിയദർശിനി സർവീസുകളിലേക്ക് മാറുന്ന സാഹചര്യമാണ് ഉള്ളത് . മഴക്കാലം പിന്നിടുന്നതോടെ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് കൂടുതൽ പേർ പ്രിയദർശിനി സർവീസുകളെ തേടി വരുമെന്ന വിലയിരുത്തലുമുണ്ട്. അതേ സമയം തൃശ്ശൂർ &#8211; കൊടുങ്ങല്ലൂർ റൂട്ടിൽ പ്രിയദർശിനി സർവീസുകൾ ആരംഭിക്കണമെന്ന സമ്മർദവും യാത്രക്കാരിൽ നിന്നും ഉയരുന്നുണ്ട്. സൗജന്യ യാത്ര മൂലം കെഎസ്ആർടിസി ക്കുള്ള നഷ്ടം സർക്കാർ കൃത്യമായി നികത്തിയാൽ പ്രിയദർശിനി പദ്ധതി നിലവിൽ ഉള്ള ഓർഡിനറി സർവീസുകൾ അധികം വൈകാതെ കെഎസ്ആർടിസി യ്ക്ക് ലാഭത്തിൻ്റെ കണക്കുകൾ നൽകുമെന്ന് തന്നെയാണ് അധികൃതർ നൽകുന്ന സൂചനകൾ.</p>
]]></content:encoded>
					
		
		
			</item>
	</channel>
</rss>
